കൊച്ചി: മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ കടന്നല് കുത്തേറ്റ് ആശുപത്രിയിലായ മലപ്പുറം തിരൂര്‍ സ്വദേശിനി അന്‍പു റോസ് തന്റെ കുട്ടിയെ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജി നല്കി. സേലം വെള്ളയൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിജയും ബന്ധുക്കളും ചേര്‍ന്നു മൂന്നുവയസുകാരനായ മകന് റിയാനെ തട്ടിയെടുത്തെന്നാരോപിച്ചാണ് അന്‍പു റോസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭർത്താവ് കുട്ടിയെ തട്ടിയെടുത്തെന്നു കാണിച്ച് തിരൂര്‍ പോലീസ് സ്റ്റേഷനിലും മലപ്പുറം എസ്പിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതും കടന്നല്‍ക്കുത്തേറ്റ് ആശുപത്രിയിലായതും.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ സേലം വെള്ളയൂരിലെത്തിയെങ്കിലും കുട്ടിയെ ഭര്‍തൃപിതാവ് മുംബൈയിലേക്ക് കടത്തിയതായി അറിഞ്ഞെന്നും ഹര്‍ജിയിൽ പറയുന്നു.
മൊബൈല്‍ ടവറില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ഹേബിയസ് ഹര്‍ജി നല്കി
02:07 AM May 19, 2022 | Deepika.com