തിരുവനന്തപുരം: സ്ത്രീശക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അനന്തപുരിയിൽ നിറപ്പകിട്ടാർന്ന തുടക്കം.
തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്വൻഷൻ സെന്ററിൽ സംസ്ഥാനത്തെ 1070 സിഡിഎസുകളെ പ്രതിനിധീകരിച്ചെത്തിയ ചെയർപേഴ്സണ്‍മാരെ സാക്ഷിനിർത്തി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്കു തിരിതെളിച്ചു.
സര്‍ക്കാരിന്റെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയുടെ കീഴില്‍ ‘ഷീ കോച്ച്’ വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്കായി അപേക്ഷകരെ കണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേ അവസാനഘട്ടത്തിലാണ്. ഈ അപേക്ഷകരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ‘ഷീ കോച്ചു’കള്‍ പരിശീലനവും കൗണ്‍സലിംഗും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ാലാഞ്ചിറ ഗിരിദീപം കണ്വന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി, നഗരസഭമേയര്‍ ആര്യാ രാജേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ ജോണ്സന് ജോസഫ്, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ. ശ്രീവിദ്യ, കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗങ്ങര് എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് അനന്തപുരിയിൽ നിറപ്പകിട്ടാർന്ന തുടക്കം
02:10 AM May 18, 2022 | Deepika.com