ആലുവയിൽ പാളം തെറ്റിയ വാഗണുകള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

01:16 AM Jan 29, 2022 | Deepika.com
കൊച്ചി: ആലുവയില്‍ വ്യാഴാഴ്ച രാത്രി ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും തകർന്ന പാളം നന്നാക്കുന്നത് തുടരുന്നു. ഇന്നുച്ചയോടെ മാത്രമേ പാളങ്ങൾ പൂർവസ്ഥിതിയിലാകൂ. അപകടത്തത്തുടർന്നു നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

ആന്ധ്രയിലെ യെരഗുന്‍റലയില്‍നിന്ന് സിമന്‍റുമായി കൊല്ലത്തേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍റെ നാലു വാഗണുകളാണ് രാത്രി പത്തരയോടെ ആലുവ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനു സമീപമുള്ള ട്രാക്കില്‍ പാളം തെറ്റിയത്.

മുന്‍ഭാഗത്തുനിന്ന് രണ്ടു മുതല്‍ അഞ്ചു വരെയുള്ള വാഗണുകള്‍ പാളത്തില്‍നിന്ന് തെന്നിമാറി. ഇതിൽ രണ്ടെണ്ണം പൂർണമായും മറിഞ്ഞു.

ഒന്നാം ട്രാക്കിലൂടെ വന്ന ട്രെയിൻ മൂന്നാം ട്രാക്കിലേക്കു കയറി ഗുഡ്സ് ഷെഡ് ഭാഗത്തേക്കുള്ള നാലാം ട്രാക്കിലേക്കു മാറുമ്പോഴായിരുന്നു പാളം തെറ്റൽ. ഇതുമൂലം ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെടുകയായിരുന്നു. ആകെ 42 വാഗണുകളാണ് ഉണ്ടായിരുന്നത്. സിമന്‍റിന് നാശനഷ്ടമില്ല.

അപകടമുണ്ടായ ഉടന്‍ ദീര്‍ഘദൂര, പാസഞ്ചര്‍ ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടു. പുലര്‍ച്ചെ 2.15ഓടെ ഒരു ലൈനിലൂടെ ട്രെയിന്‍ കടത്തിവിട്ടു. ഇന്നലെ ഉച്ചയോടെ ഗതാഗതം സാധാരണനിലയിലായി. പാളം തെറ്റിയ വാഗണുകള്‍ വൈകുന്നേരം അഞ്ചോടെ പൂര്‍ണമായും അങ്കമാലിയിലേക്ക് മാറ്റി.

ചെരിഞ്ഞ രണ്ട് ബോഗികളിൽനിന്നു സിമന്‍റ് ചാക്കുകൾ മാറ്റിയശേഷം രണ്ടായി മുറിച്ചാണ് എടുത്തുമാറ്റിയത്. പാളത്തിലെ ലിവറുകളും സിഗ്നൽ ലൈറ്റുകളും ഇലക്ട്രിക് ലൈനിലെ തകരാറുകളും പരിഹരിക്കുന്നത് ഇന്നലെ രാത്രി വൈകിയും തുടർന്നു. സുരക്ഷാ പരിശോധനകൾ ഇന്നു നടക്കും.

അപകടകാരണം വ്യക്തമല്ലെങ്കിലും പാളം തെറ്റിയതുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് ഉള്‍പ്പെടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ദീര്‍ഘദൂര ട്രെയിനുകള്‍ ഉൾപ്പെടെ വഴിതിരിച്ചുവിട്ടത് യാത്രക്കാരെ കനത്ത ദുരിതത്തിലാക്കിയിരുന്നു.

ഇന്നും നിയന്ത്രണം

ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഇന്നും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാവുമെന്നു റെയിൽവേ അറിയിച്ചു. ഇന്നത്തെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082), തിരുച്ചിറപ്പള്ളി ജംഗ്ഷന്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (22627) ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.