കോഴിക്കോട്: വെള്ളിമാട്കുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ അഞ്ചു പെൺകുട്ടികളെക്കൂടി കണ്ടെത്തി. ഒരാളെ ഇന്നലെ രാവിലെ മൈസുരുവിൽ ബസിൽ സഞ്ചരിക്കുമ്പോഴും മറ്റു നാലുപേർ മലപ്പുറം നിലമ്പൂരിനടുത്ത എടക്കരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുമാണു പിടിയാലായത്.
ഒരു കുട്ടിയെ വ്യാഴാഴ്ച വൈകുന്നേരം ബംഗളൂരുവില്‍നിന്നു കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12-ന് ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ പോലീസിൽ വിവരമറിയച്ചതിനെതുടര്ന്നാണു നാലുപേരും ഒരുമിച്ച് പിടിയിലായത്. ബംഗളൂരുവിൽ പിടിയിലാകുമെന്നു ഭയന്ന നാലുപേർ തിരികെ ട്രെയിൻ മാർഗം പാലക്കാടെത്തി.
ഇവര്‍ നിലമ്പൂരിലെ ആണ്‍സുഹൃത്തുക്കളെ കാണാന്‍ രാവിലെ ബംഗളൂരുവില്‍നിന്ന് ട്രെയിന്‍മാര്‍ഗം പാലക്കാടെത്തി.അവിടെ നിന്ന് നിലമ്പൂരിലേക്കു പോവുകയായിരുന്നു. യാത്രാ മധ്യേ എടക്കരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് പോലീസെത്തി കുട്ടികളെ നിലമ്പൂർ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ചേവായൂർ പോലീസ് സ്ഥലത്തെത്തി ഇവരെ കോഴിക്കോട്ടെത്തിച്ചു.
15 വയസുള്ള ഒരു കുട്ടി ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ മൈസൂരുവിനടുത്ത മാണ്ഡ്യയിൽനിന്ന് രണ്ടാമത്തെയാളെ പിടികൂടിയത്. ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ ഈ രണ്ടുപേരെയും ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെത്തിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയത്.
കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ സംഭവം; ആറു പെണ്‍കുട്ടികളെയും കണ്ടെത്തി
01:16 AM Jan 29, 2022 | Deepika.com