ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കറില്‍ കൃഷി നടത്താമെന്നാണ് പലേക്കര്‍ പറഞ്ഞത്. അക്കാലത്ത് ജൈവകൃഷി നടത്തിയിരുന്ന, കൃഷിയെ നെഞ്ചിലേറ്റിയ ജെയിംസിന് പലേക്കറുടെ സിദ്ധാന്തത്തില്‍ താല്പര്യം തോന്നിയില്ല. കാലാന്തരത്തില്‍ സുഭാഷ് പലേക്കറുടെ ശിഷ്യനായി ജെയിംസ് ജേക്കബ് കൈനടി മാറി. പതിനഞ്ചു വര്‍ഷമായി സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗിന്റെ വഴിയിലാണ് ഇദ്ദേഹം.
നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതമെന്ന ജൈവക്കൂട്ടിന്റെ സഹായത്തോടെ മണ്ണിന്റെ ഗുണനിലവാരമുയര്ത്താമെന്നാണ് പലേക്കറുടെ കാഴ്ചപ്പാട്. മണ്ണും വിത്തും അധ്വാനവും ഒരു നാടന്‍ പശുവുമാണ് ഈ കൃഷിരീതിക്ക് ആവശ്യമായിട്ടുള്ളത്. നാടന്‍പശുവിന്റെ ചാണകവും മൂത്രവും ശര്‍ക്കരയും മുതിരയും ചേര്‍ത്താണ് ജെയിംസ് ജേക്കബ് കൈനടി ജീവാമൃതം നിര്‍മിക്കുന്നത്.
ആലപ്പുഴ കൈനടിക്കാരായ പി.ജെ. ജേക്കബ് കൈനടിയുടെയും നിധിയിരിക്കല്‍ മാണിക്കത്തനാരുടെ ബന്ധുവായ ത്രേസ്യാമ്മയുടെയും ഒമ്പതു മക്കളില്‍ അഞ്ചാമനാണ് ജെയിംസ് ജേക്കബ് കൈനടി. കോട്ടയത്ത് റബര്‍ വ്യാപാരം നടത്തിയിരുന്ന പി.ജെ ജേക്കബ് കൈനടി 1942ല്‍ ആണ് കോഴിക്കോട്ട് വന്നത്. താമരശേരി ഭാഗത്ത് 2000 ഏക്കര്‍ ഭൂമി വാങ്ങി കൃഷി ആരംഭിച്ചു.കോഴിക്കോട്ട് ജനിച്ചുവളര്‍ന്ന ജെയിംസ് ജേക്കബ് കൈനടി അഭിഭാഷകനായാണ് ജീവിതം തുടങ്ങിയത്.
പത്തു വര്‍ഷം സിവില്‍ നിയമത്തില്‍ പ്രാക്ടീസ് ചെയ്തുവെങ്കിലും പിന്നീട് പിതാവിന്റെ പാതയിലേക്കു തിരിഞ്ഞു.1980ല്‍ കര്‍ണാടകത്തില്‍ മൈസൂരു ജില്ലയില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയാണ് കൃഷി ആരംഭിച്ചത്. പിന്നീട് 60 ഏക്കര്‍കൂടി വാങ്ങി. അതിനിടയില്‍ ഗൂഡല്ലുരില്‍ 160 ഏക്കര്‍ ചായത്തോട്ടം വാങ്ങി. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൃഷി രീതി മണ്ണിനെ സ്നേഹിക്കുന്ന ഈ കര്‍ഷകന്റെ മനസില്‍ നൊമ്പരമുണര്‍ത്തി. ചായത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി കാന്‍സര്‍ ബാധിച്ച് മരിച്ചത് ഇദ്ദേഹത്തിന്റെ മനസ് പിടിച്ചുലച്ചു.
ഇതോടെ ചായത്തോട്ടം വിറ്റ് ബന്ദിപ്പൂരില്‍ 63 ഏക്കര്‍ സ്ഥലം വാങ്ങി. തെങ്ങ്, കൊക്കോ, മാവ്, കവുങ്ങ് എന്നിവയായിരുന്നു പ്രധാന കൃഷി. പച്ചക്കറി കൃഷിയും തുടങ്ങി. ജൈവ കൃഷിരീതിയാണ് അവലംബിച്ചത്. എന്നാല്‍ രാസവളം ഇല്ലാത്തിനാല്‍ പച്ചക്കറി കൃഷി നഷ്ടത്തിലായി. ഇതോടെയാണ് പലേക്കറിന്റെ വഴിയിലേക്കു യാത്ര തുടങ്ങിയത്. പലേക്കറിന്റെ പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിച്ചു. നിലമ്പൂരില്‍ വച്ച് ജെയിംസ് ജേക്കബ് കൈനടി പലേക്കറുമായി സംസാരിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയില്ല. പലേക്കര്‍ ഒരിക്കല്‍ മൈസൂരുവിലെ ജെയിംസ് ജേക്കബ് കൈനടിയുടെ കൃഷിസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഗീര്‍ ഇനത്തില്‍പ്പെട്ടതടക്കം അറുപതു നാടന്‍ പശുക്കളുണ്ട് ഇദ്ദേഹത്തിന്. എല്ലാം ഗുണമേന്മയുള്ള ഇനം. ചാണകത്തിനും മൂത്രത്തിനും പറമേ പശുവിന്റെ പാലും അദ്ദേഹം കൃഷിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.പാലില്‍ നിന്ന് നെയ്യ് വേര്‍തിരിച്ചെടുത്തു മാറ്റിയ ശേഷം മോര് ഉണ്ടാക്കും. മോര് നന്നായി പുളിപ്പിക്കും. രണ്ട് ലിറ്റര്‍ മോര് 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൃഷിക്ക് സ്പ്രേ ചെയ്യും. വൈറസ് രോഗങ്ങളും ഫംഗസ് രോഗവുമെല്ലാം കൃഷിയിടത്തില്‍ നിന്നു പമ്പ കടക്കും. കവുങ്ങിന്റെ പൂപ്പല്‍ രോഗത്തിനും ഇതു ഫലപ്രദമാണെന്ന് ജെയിംസ് ജേക്കബ് കൈനടി പറഞ്ഞു.കോഴിക്കോട് പന്തീരാങ്കാവില്‍ പതിനാല് ഏക്കറില്‍ പച്ചകൃഷി നടത്തുന്നത് ഇതേ രീതിയിലാണ്. പയറും വെണ്ടയും തക്കാളിയുമെല്ലാം നന്നായി വളരുന്നു. താമരശേരിയില്‍ 60 ഏക്കറില്‍ റബറും കൊക്കോയും കൃഷിചെയ്യുന്നുണ്ട്. മുന്‍ എംപി ജോര്‍ജ് തോമസ് കൊട്ടുകാപള്ളിയുടെ മകളും ബോട്ടണിയില്‍ ബിരുദധാരിയുമായ ഭാര്യ ട്രീസ ജെയിംസാണ് കൃഷിക്കാവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
രാസവളം ഉപയോഗിച്ചുള്ള കൃഷിരീതി കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് ജെയിംസ് ജേക്കബ് കൈനടി പറഞ്ഞു. സ്കൂളുകളില്‍ സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗ് രീതി പാഠ്യവിഷയമാക്കണം. തമിഴ്നാട്ടില്‍ ഇതു പഠനവിഷയമാക്കിയിട്ടുണ്ട്.
കര്‍ണാടകത്തില്‍ ബംഗളുരു സര്‍വകലാശാല ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി രംഗത്തെ മികവിന് കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സൗത്ത് വെസ്റ്റ് ഇന്ത്യ ബെസ്റ്റ് കോക്കനട്ട് ഫാര്‍മര്‍ പുരസ്കാരം നേടിയിട്ടുണ്ട്. മക്കള്‍: അജയ് ജെയിംസ് (ദുബായ്), വിനയ് ജെയിംസ് (ബിസിനസ്), ടാനിയ ജെയിംസ് (യുഎസ്എ). മരുമക്കള്‍: സിന്ധു (പാല), മിയ( േകാഴിക്കോട്), ബോബന് (വേള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്). ഫോൺ: 9447056508