കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അഡീഷണല്‍ സാക്ഷികളുടെ വിസ്താരത്തിനു ഹൈക്കോടതി പത്തു ദിവസംകൂടി സമയം നീട്ടി നല്കി. നാളെ മുതല്‍ പത്തുദിവസത്തിനകം അഞ്ച് അഡീഷണല്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് നിര്‍ദേശിച്ചു.
കേസില്‍ ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ സത്യമൂര്‍ത്തി, നിലീഷ, കണ്ണദാസന്, ഡി. സുരേഷ്, ഉഷ എന്നിവരെ അഡീഷണല്‍ സാക്ഷികളായി വിസ്തരിക്കാൻ ജനുവരി 17ന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിൽ മൂന്നുപേരെ ഇതിനകം വിചാരണക്കോടതി വിസ്തരിച്ചു. ശേഷിക്കുന്ന രണ്ടുപേര്‍ കേരളത്തിനു പുറത്താണെന്നും ഇവര്‍ക്കു സമന്‍സ് നല്കി കോടതിയില്‍ എത്തിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസ്: അഡീഷണല്‍ സാക്ഷികളുടെ വിസ്താരത്തിന് 10 ദിവസംകൂടി
02:28 AM Jan 26, 2022 | Deepika.com