തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി സംസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും യാതൊരു ആശങ്കയും വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് കോവിഡ്, നോണ്‍ കോവിഡ് വിഭാഗങ്ങളില്‍ വേണ്ട മരുന്ന് ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകരെ കൂടുതലായി നിയമിക്കുന്നതിനും നടപടി സ്വീകരിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കു യാതൊരു ആശങ്കയും വേണ്ട. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ വിധ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും ആവശ്യത്തിനുള്ള ഐസിയു കിടക്കകളുമുണ്ട്.
തിരുവനന്തപുരത്ത് ആകെ 206 ഐസിയു കിടക്കകളില്‍ 20 എണ്ണത്തിലാണ് കോവിഡ് രോഗികള്‍ ഉള്ളത്. നിലവില്‍ കോവിഡ് രോഗികള്‍ക്കായി 40 ഐസിയു കിടക്കകൾ തിരുവനന്തപുരത്ത് മാറ്റിവച്ചിട്ടുണ്ട്.
കോവിഡ്, നോണ്‍കോവിഡ് രോഗികളായി സംസ്ഥാനത്തെ ആകെയുള്ള ഐസിയു കിടക്കകളില്‍ 43 ശതമാനം രോഗികള്‍ മാത്രമാണുള്ളത്. 1200 ലധികം പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യത്തിന് വെന്റിലേറ്ററുകളുമുണ്ട്. തിരുവനന്തപുരത്തെ 40 വെന്റിലേറ്ററുകളില്‍ രണ്ടെണ്ണത്തിലും കോഴിക്കോട് 52 വെന്റിലേറ്ററുകളില്‍ നാല് എണ്ണത്തിലുമാണ് കോവിഡ് രോഗികള്‍ ചികിത്സയിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
02:19 AM Jan 25, 2022 | Deepika.com