ദിലീപിനെ ചോദ്യം ചെയ്യൽ; വരും മണിക്കൂറുകള്‍ നിര്‍ണായകം

02:21 AM Jan 24, 2022 | Deepika.com
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ആദ്യദിനത്തിലെ 11 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ വരും മണിക്കൂറുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് നിര്‍ണായകമാണ്. കൈവശമുള്ള തെളിവുകളെ സാധൂകരിക്കുന്ന മൊഴികള്‍ പ്രതികളില്‍നിന്നു ശേഖരിക്കുകയെന്നതാണ് മുഖ്യം. ആദ്യദിനം കാര്യമായി പ്രതികരിക്കാന്‍ കൂട്ടാക്കാത്ത പ്രതികളെ പ്രത്യേകം ചോദ്യാവലി തയാറാക്കി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

മൂന്നു ദിവസമായി ആകെ 33 മണിക്കൂറാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിന്‍റെ മൊഴികളും ഡിജിറ്റല്‍ രേഖകളും നിരത്തിയാകും തുടര്‍ന്നുള്ള നടപടികള്‍. ഇതുവരെ ഹാജരാക്കിയ തെളിവുകള്‍ക്കപ്പുറം പുതിയതായി ഒന്നും കോടതി മുമ്പാകെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണസംഘത്തിന് അതു തിരിച്ചടിയാകും.
അതേസമയം കേസ് തെളിയിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു എഡിജിപി എസ്. ശ്രീജിത്തിന്‍റെ വാക്കുകള്‍. ആലുവയിലെ വീട്ടില്‍ ഒത്തുകൂടിയ സംഭവം ദിലീപ് കോടതിയിടലക്കം നിഷേധിച്ചിട്ടില്ല. ഇതു മുഖവിലയ്‌ക്കെടുത്താകും ഇനിയുള്ള ചോദ്യം ചെയ്യല്‍.