നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്നു പരിഗണിക്കും

01:33 AM Jan 22, 2022 | Deepika.com
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും.

ഇന്നലെ രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ വളരെ പ്രാധാന്യമുള്ള കേസാണിതെന്നും വിശദമായി വാദം കേള്‍ക്കാന്‍ സമയം വേണമെന്നും വിലയിരുത്തിയ ജസ്റ്റീസ് പി. ഗോപിനാഥ് ഹര്‍ജികള്‍ ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ഇന്നു രാവിലെ 10.15ന് ഓണ്‍ലൈന്‍ സിറ്റിംഗ് ഒഴിവാക്കി കോടതി മുറിയില്‍ നേരിട്ടു വാദം കേള്‍ക്കും.

കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് ജി. നായര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയത്.

ഇവരില്‍ ശരത് ഏറ്റവും ഒടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ശരത് ഒഴികെയുള്ള പ്രതികളുടെ ഹര്‍ജികളില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം സ്റ്റേറ്റ്‌മെന്‍റ് നല്‍കിയിരുന്നു. ശരത്തിന്‍റെ ഹര്‍ജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റു പ്രതികളുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു.