തിരുവനന്തപുരം: സംസ്ഥാനത്ത് 19 മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ആരംഭിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്കൂളുകളിലെ വാക്സിനേഷന് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
15 വയസും അതിനു മുകളിലുമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന് നല്‍കുന്നത്. ഇവര്‍ 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതല്‍ 17 വയസ് വരെയുള്ളവർക്ക് കോവാക്സിന് മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന് നല്‍കുക.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്ക് ഫോഴ്സാണ് വാക്സിനേഷന് നടത്തേണ്ട സ്കൂളുകള്‍ കണ്ടെത്തുന്നത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷന് സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന് നടത്തുന്നത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന് റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. സ്കൂളുകളില്‍ തയാറാക്കിയ വാക്സിനേഷന് സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യും. സ്കൂള്‍ വാക്സിനേഷന് സെഷനുകളുടെ എണ്ണം ജില്ലാ ടാസ്ക് ഫോഴ്സ് തീരുമാനിക്കുന്നതാണ്.
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വാക്സിനേഷന്
01:21 AM Jan 17, 2022 | Deepika.com