കട്ടപ്പന: മുന്നറിയിപ്പില്ലാതെ വീണ്ടും തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടു. പെരിയാറിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങൾ ഉറക്കമുണരുന്നതിനു മുന്പേ പുലർച്ചെ 5.15ന് സ്പിൽവേയിലെ നാലു ഷട്ടറുകളാണ് തുറന്നത്.
ഒരു ഷട്ടർ ( വി-3) രാത്രിയിലും തുറന്നിരിക്കുകയായിരുന്നു. നാലു ഷട്ടറുകൾകൂടി 30 സെ.മീ ഉയർത്തി 2056. 45 ഘനയടി വെള്ളമാണ് പുലർച്ചെ പെരിയാറ്റിലേക്ക് ഒഴുക്കിയത്.
രാവിലെ ആറായതോടെ അഞ്ചു ഷട്ടറുകളും 60 സെന്റിമീറ്ററുകൾ ഉയർത്തി 3947.55 ഘനയടി വെള്ളം ഒഴുക്കിയതോടെ തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി.
മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടു ഷട്ടറുകൾ കൂടി 60 സെ.മീ ഉയർത്തിയതോടെ സ്പിൽവേ വഴി പെരിയാറ്റിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവു വർധിപ്പിച്ച് 5554. 57 ഘനയടിയായി. 15 മിനിറ്റുകൂടി കഴിഞ്ഞതോടെ തമിഴ്നാട് രണ്ടു ഷട്ടറുകൾകൂടി ഉയർത്തി 7141.59 ഘനയടി വെള്ളം ഒഴുക്കിയതോടെ തീരദേശ വാസികൾ ദുരിതത്തിലായി.
മുല്ലപ്പെരിയാർ ഡാം ഇന്നലെയും തുറന്നു; വീടുകളിൽ വെള്ളം കയറി
01:15 AM Dec 09, 2021 | Deepika.com