ആലുവ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എ. അജ്മലിനെ പോലീസ് അകാരണമായി മർദിച്ചതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അജ്മലിനെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12ഓടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്ന അജ്മലിനെ ഇരുചക്രവാഹനത്തിലെത്തിയ പോലീസുകാര്‍ തള്ളിയിട്ട് രണ്ട് വട്ടം മുഖത്തടിച്ചെന്നാണ് പരാതി. മൊഫിയയുടെ പിതാവിനെ തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ നടന്ന ചടങ്ങില്‍ കൊണ്ടുപോയി തിരിച്ച് വീട്ടിലാക്കി മടങ്ങുകയായിരുന്നു അജ്മല്‍.
മര്‍ദനത്തിന് പിന്നാലെ വീണ്ടും പോലീസ് സംഘം എത്തിയെന്നും മൊബെല്‍ ഫോണ്‍ പിടിച്ച് വാങ്ങി മര്‍ദിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശൻ സർക്കാരിനോടാവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവിന്റെ പേഴ്സണൽ സ്റ്റാഫിന് പോലീസ് മർദനം
12:22 AM Dec 05, 2021 | Deepika.com