താമരശേരി: കട്ടിപ്പാറയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിക്കെ മരിച്ച എരപ്പാൻതോട് സ്വദേശിയുടെ മൃതദേഹവുമായി താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കർഷകസംഘടനകൾ സംസ്ഥാന പാത ഉപരോധിച്ചു.
കൂരാച്ചുണ്ട് എരപ്പാൻതോട് ആലകുന്നത്ത് റഷീദി (45)ന്റെ മൃതദേഹവുമായാണ് ഇന്നലെ താമരശേരി ആർഎഫ്ഒ ഓഫീസിനു മുന്നിൽ പ്രതിഷേധം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നേകാൽ മുതൽ നാലു മണിവരെയായിരുന്നു കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത ഉപരോധിച്ചത്.
അപേക്ഷ ലഭിക്കുന്നപക്ഷം അടിയന്തര തുടർനടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒയും ആർഎഫ്ഒ എം.കെ. രാജീവ് കുമാറും അറിയിച്ചതോടെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ച് അപേക്ഷ നൽകി മൃതദേഹം വഹിച്ച ആംബുലൻസുമായി മടങ്ങുകയായിരുന്നു.
വിഫാം ചെയർമാൻ ജോയ് കണ്ണഞ്ചിറ, സെക്രട്ടറി സുമിൻ എസ്. നെടുങ്ങാടൻ, വൈസ് ചെയർമാൻ ബാബു പുതുപ്പറമ്പിൽ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യു, രാജു മുണ്ടന്താനം, സെമിലി സുനിൽ, ലീലാമ്മ ജോസ് മംഗലത്ത്, നാസർ എസ്റ്റേറ്റ്മുക്ക്, കുഞ്ഞാലി, ജോൺസൺ കക്കയം, കെ.വി. സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു മരിച്ചതിന് സഹായമില്ല; സംസ്ഥാന പാത ഉപരോധിച്ചു
12:22 AM Dec 05, 2021 | Deepika.com