കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്സൻ മാവുങ്കല്‍ പിടിയിലായതിനു പിന്നാലെ കലൂരിലെ ഇയാളുടെ മ്യൂസിയം വീട്ടില്‍നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമം നടന്നതായി തെളിവുകള്‍. ഇതുസംബന്ധിച്ച് മോന്‍സന്റെ മാനേജര്‍ ജിഷ്ണുവും ഡ്രൈവര്‍ ജോഷിയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്നു.
പോലീസ് വീട് അടച്ചുപൂട്ടുന്നതിന് മുമ്പ് ഖുറാന്, സ്വര്‍ണപിടിയുള്ള വാള്, ബൈബിള്‍ തുടങ്ങിയവ ഇവിടെനിന്നു മാറ്റമെന്നാണ് സന്ദേശത്തിലുള്ളത്. ഐജി ലക്ഷ്മണ, തൃശൂരിലെ വ്യാപാരി ജോര്‍ജ് എന്നിവരുടെ പേരുകൾ സംഭാഷണത്തിലുണ്ട്. പുറത്തുവന്ന ശബ്ദസന്ദേശം കേസില്‍ നിര്‍ണായകമായേക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.
പുരാവസ്തു തട്ടിപ്പു കേസ്: മോന്‍സന്റെ ജീവനക്കാരുടെ ശബ്ദസന്ദേശം പുറത്ത്
12:22 AM Dec 05, 2021 | Deepika.com