തിരുവനന്തപുരം:കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ നേരിടാൻ കർശന നടപടികളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.
യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും മറ്റു രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണെന്നു കേന്ദ്രം അറിയിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽനിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
ഇവർക്കു വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തും. വിദേശ രാജ്യങ്ങളിൽനിന്നു പുറപ്പെടും മുന്‍പും എത്തിക്കഴിഞ്ഞും യാത്രികർ ക്വാറന്റൈനിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റൈനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തി ഏഴു ദിവസം വരെ സ്വയം നീരീക്ഷണത്തിൽ കഴിയണം. പോസിറ്റീവായാൽ അവരെ പ്രത്യേകം വാർഡുകളിൽ പ്രവേശിപ്പിച്ചു ചികിത്സ ഉറപ്പു വരുത്തും.
ജിനോമിക് സർവൈലൻസ് വഴി കേരളത്തിൽ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടില്ല. ഹൈറിസ്ക് അല്ലാത്ത രാജ്യങ്ങളിൽനിന്നു വരുന്നവരിൽ അഞ്ചു ശതമാനം പേരുടെ സാന്പിളുകൾ ഇത്തരത്തിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് കേന്ദ്ര നിർദേശം.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ "ഒമിക്രോണ്‍' ജാഗ്രത
01:53 AM Nov 30, 2021 | Deepika.com