കൊച്ചി: പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരേ നേരത്തെയുണ്ടായ പരാതികളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും ഉണ്ടാകില്ലായിരുന്നെന്ന് ഹൈക്കോടതി അഭിപ്രയപ്പെട്ടു.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിഐ സുധീറിന്റെ ഭാഗത്തെ വീഴ്ചയെത്തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവം പരോക്ഷമായി പരാമര്‍ശിച്ചാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്നു സ്വദേശി രാജീവിനെ സ്റ്റേഷനില്‍ വിലങ്ങണിയിച്ചു നിറുത്തി മര്‍ദിച്ചെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ വിമര്‍ശനം. സംസ്ഥാനത്തെ പോലീസിന്റെ നിലപാടില്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും മാറ്റമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
നിയമപരമായ നിര്‍ദേശങ്ങളും ഉത്തരവുകളും നടപ്പാക്കുകയാണ് പോലീസിന്റെ കടമ. സ്വയം തീരുമാനിക്കുന്ന കാര്യങ്ങള്‍ കക്ഷികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പോലീസിന് അധികാരമില്ല. ഇന്നു ഭരണഘടനാ ദിനമാണ്. നമ്മളെയും രാജ്യത്തെയും ദൈവം രക്ഷിക്കട്ടേയെന്നേ പറയുന്നുള്ളൂ - സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
സംസ്ഥാനത്ത് പോലീസിന്റെ നിലപാടുകളിൽ മാറ്റമുണ്ടാകുന്നില്ലെന്ന് കോടതി
12:50 AM Nov 27, 2021 | Deepika.com