ചോക്ലേറ്റ് രൂപത്തിൽ കേരളത്തിലേക്ക് മയക്കു മരുന്ന്: ഒരാൾ പിടിയിൽ

12:54 AM Nov 22, 2021 | Deepika.com
തിരുവനന്തപുരം: ചോക്ലേറ്റിലും ച്യൂയിംഗത്തിലുമാക്കി സമ്മാനപ്പൊതിയെന്ന വ്യാജേന പാഴ്സലായി കേരളത്തിലേക്കു കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ പിടികൂടി. കൊറിയർ ഏറ്റുവാങ്ങാനിരുന്ന തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കാൻ ശ്രമിച്ച സിന്തറ്റിക് മയക്കുമരുന്ന് ശേഖരം ബംഗളൂരുവിൽ തന്നെ നാർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. 244 ഗ്രാം ആംഫിറ്റമിൻ, 25 എൽഎസ്ഡി സ്റ്റാന്പുകൾ രണ്ട് ഗ്രാം മെത്തക്വലോണ്‍ എന്നിവയായിരുന്നു പിടികൂടിയത്. ച്യൂയിംഗം, ചോക്കളേറ്റ് ഉത്പന്നം എന്നവയ്ക്കുള്ളിൽ ഒളിപ്പിച്ച് സമ്മാനമായി പൊതിഞ്ഞാണ് അയയ്ക്കാൻ ശ്രമിച്ചത്. സംസ്ഥാനത്തേക്ക് സിന്തറ്റിക് മയക്കുമരുന്ന് നേരിട്ടെത്തിക്കുന്നത് പിടിക്കപ്പെട്ടു തുടങ്ങിയതോടെയാണ് കൈമാറ്റം കൊറിയർ അടക്കമുള്ള പാഴ്സൽ സർവീസുകൾ വഴിയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി കർണാടകയിലും തമിഴ്നാട്ടിലുമായി എൻസിബി അധികൃതർ പിടികൂടിയ മയക്കുമരുന്ന് തിരുവനന്തപുരത്ത് എത്തിക്കാനുള്ളതായിരുന്നു.

കഴിഞ്ഞ 11നും തിരുവനന്തപുരത്തേക്കുള്ള മയക്കുമരുന്ന് കൊറിയർ തമിഴ്നാട്ടിൽ നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. 40 ഗ്രാം മെത്താഫെറ്റമിനാണ് അയയ്ക്കാൻ ശ്രമിച്ചത്. ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് എന്നിവ എത്തുന്നതിന് പുറമേയാണ് സിന്തറ്റിക് മയക്കുമരുന്നുകളും എത്തുന്നത്.