കൊച്ചി: മ്യൂസിയം നിര്‍മിക്കാമെന്നു വിശ്വസിപ്പിച്ച് സന്തോഷ് എളമക്കരയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ തെളിവെടുപ്പിനുശേഷം മോന്സന് മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നവംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തത്.
അതിനിടെ ഇറിഡിയം തട്ടിപ്പ് കേസിൽ ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ ഇന്ന് പരിഗണിച്ചേക്കും.
3.30 കോടി രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി മോന്സന് പണം തരാതെ വഞ്ചിച്ചെന്നാണ് സന്തോഷിന്റെ പരാതി. തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി മോന്‍സന്റെയും സന്തോഷിന്റെയും സാന്നിധ്യത്തില്‍ 500ഓളം പുരാവസ്തുക്കള്‍ തിരിച്ചറിഞ്ഞു.
മോന്‍സന്റെ കൈവശമുണ്ടായിരുന്ന ചെമ്പോല തിട്ടൂരം വിശദമായി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക് സര്‍വേ ഒഫ് ഇന്ത്യ കേരള യൂണിറ്റ് എഎസ്ഐ ഡയറക്ടർക്ക് കത്ത് നല്കി.
500 പുരാവസ്തുക്കള്‍ തിരിച്ചറിഞ്ഞു; മോന്സൻ വീണ്ടും റിമാന്‍ഡിൽ
12:58 AM Oct 28, 2021 | Deepika.com