മാന്നാർ: വിശ്വാസികളുടെ പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പരുമല പെരുന്നാളിനു കൊടിയേറി. പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമപ്പെരുന്നാളിനു തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കർമം നിര്‍വഹിച്ചു.
ഉച്ചയ്ക്ക് രണ്ടിന് പരുമല കബറിങ്കലിലെ പ്രത്യേക പ്രാർഥനകൾക്കു ശേഷം പള്ളിയിൽനിന്നു കൊടികളുമേന്തിയുള്ള റാസ ആരംഭിച്ചു. നദിക്കരയിലുള്ള കുരിശടിയിൽ എത്തി ധൂപപ്രാർഥന നടത്തിയ ശേഷം അവിടെയുള്ള കൊടിമരത്തിൽ കാതോലിക്കാ ബാവ കൊടിയേറ്റി. വിശ്വാസികൾ ആചാരനുഷ്ഠാനത്തിന്റെ ഭാഗമായി ആകാശത്തേക്കു വെറ്റില പറത്തി. തുടർന്ന് പള്ളിമുറ്റത്തുള്ള രണ്ടുകൊടിമരങ്ങളിലും കൊടിയേറ്റി.
ഇന്നലെ പരുമലയിലെ മൂന്നു ഭവനങ്ങളിൽനിന്നു കൊണ്ടുവന്ന കൊടികൾ 12 മണിയോടെ കബറിങ്കലിൽ എത്തിച്ചു. മെത്രാപ്പോലീത്തമാരായഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് എന്നിവരും പങ്കെടു ത്തു.
പരുമല പെരുന്നാളിനു കൊടിയേറി
02:05 AM Oct 27, 2021 | Deepika.com