കൊച്ചി: ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച വനിത സംരംഭക തുഷാര അജിത്തിനുനേരേ ആക്രമണം. എറണാകുളം പാലാരിവട്ടത്ത് നന്ദൂസ് കിച്ചന് എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. കാക്കനാട് ഇതിന്റെ പുതിയ ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നു.
കട തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം നടത്തുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ തുഷാര അജിത്ത് തൃക്കാക്കര കോര്‍പ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില സംഘടനകളുടെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായിരുന്നതായി തുഷാര അജിത്ത് പറഞ്ഞു.
ഇന്‍ഫോ പാര്‍ക്കില്‍ തന്റെ ഹോട്ടലിന് സമീപം പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് തുഷാര ആരോപിച്ചു. ഹിന്ദു, സിഖ് മതം അനുസരിച്ച് ഹലാല്‍ മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്. അതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഭക്ഷണശാല ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു.
‘നോ ഹലാല്‍’ ബോര്‍ഡ് വച്ച വനിതാസംരംഭകയ്ക്ക് മര്‍ദനം
12:44 AM Oct 26, 2021 | Deepika.com