കൊച്ചി: എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനുശേഷം സര്‍വകലാശാല കാമ്പസിനുള്ളില്‍ എസ്എഫ്ഐ-എഐഎസ്എഫ് പ്രവത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസ് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ പറവൂർ സ്വദേശിനി നിമിഷ രാജുവിന്റെ മൊഴിയെടുത്തു.
കോട്ടയത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറവൂരിലെ മുനമ്പം ഡിവൈഎസ്പി ഓഫീസിലെത്തിയാണു മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം നിമിഷയില്നിന്നു മൊഴിയെടുത്തു.
ആക്രമണത്തെ ചെറുത്തപ്പോള്‍ എസ്എഫ്ഐ നേതാക്കള്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി നിമിഷ പോലീസിനെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ.എം. അരുണ്‍ ആക്രമിച്ചെന്ന മൊഴിയിലും പരാതിക്കാരി ഉറച്ചുനിന്നു.
എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷം: നിമിഷയുടെ മൊഴിയെടുത്തു
12:44 AM Oct 26, 2021 | Deepika.com