കെഎസ്ആർടിസിയുടെ ബോണ്ട് സർവീസ് പ്രതിസന്ധിയിൽ; മൂന്നു മാസത്തെ യാത്രാ ചാർജ് മുൻകൂറായി അടയ്ക്കണം

12:15 AM Oct 25, 2021 | Deepika.com
കട്ടപ്പന: കെഎസ്ആർടിസിയുടെ ബോണ്ട് സർവീസ് പ്രതിസന്ധിയിൽ. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്പോൾ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിനായുള്ള കെഎസ്ആർടിസിയുടെ സ്പെഷ്യർ സർവീസ് പരിപാടിയാണ് ബോണ്ട് സർവീസ്.

വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി പദ്ധതി കൊണ്ടു വന്നതോടെ ആശ്വാസത്തിലായിരുന്ന രക്ഷിതാക്കളും സ്ക ൂൾ അധികൃതരും. എന്നാൽ സർവീസിന്‍റെ നിരക്കു സംബന്ധിച്ച് അറിയിപ്പു ശനിയാഴ്ചയാണ് കഐസ്ആർടിസി സ്കൂൾ അധികൃതരെ അറിയിച്ചത്.

മൂന്നുമാസത്തെ തുക മുൻകൂറായി കോർപ്പറേഷനിൽ സ്കൂൾ അധികൃതരോ രക്ഷിതാക്കളുടെ സംഘടനയോ അടയ്ക്കണം. കെഎസ്ആർടിസിയും രക്ഷിതാക്കളുടെ സംഘടനയുമായാണ് കരാർ ഒപ്പിടുന്നത്.

സ്കൂളുകൾ മൂന്നു മാസവും പിന്നീടും തുറന്നു പ്രവർത്തിക്കുമെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആർക്കും ഉറപ്പില്ലാത്തപ്പോഴാണ് മൂന്നു മാസത്തെ യാത്രാ ചാർജ് മുൻകൂറായി അയടയ്ക്കണമെന്ന് കരാർ വയ്ക്കുന്നത്. നിരക്കിന്‍റെ കാര്യത്തിലും രക്ഷിതാക്കൾ അന്ധാളിച്ചിരിക്കുകയാണ്. ഡിപ്പോയിൽ നിന്നും സ്കൂളിൽ വന്നു പോകുന്ന ദൂരവും കൂടി കണക്കിലെടുത്ത്് കിലോമീറ്റർ കണക്കാക്കിയാണ് നിരക്കു നിശ്ചയിച്ചിരിക്കുന്നത്.

ഒരു ബസിൽ 45 കുട്ടികളെ സ്കൂളിൽ കൊണ്ട ുവന്ന് തിരികെ കൊണ്ട ുപോകുന്നതിനാണ് നിരക്കു നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിനു സ്കൂളിൽ നിന്നും 15 കിലോമീറ്റർ ദൂരെയുള്ള ഒരു സ്ഥലത്തുനിന്നും കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഒരു ബസിന് മാസം 19,4400 രൂപ (8100 x 24 ) യാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു മാസത്തെ തുക 5, 83,200 രൂപ (1,94,400 x 3) മുൻകൂറായി കെഎസ്ആർടിസിയിൽ അടയ്ക്കണം.

മൂന്നു മാസത്തെ തുക മുൻകൂറായി കോർപ്പറേഷനിൽ അടച്ചാൽ ഡിപ്പോയിൽനിന്നും 15 കിലോമീറ്റർ ദൂരം വരെ പോയി ഉള്ള കുട്ടികളുമായി സ്കൂളിലെത്തി സ്കൂൾ കഴിയുന്പോൾ കൊണ്ട ുവന്ന കുട്ടികളെ തിരികെ സ്ഥലത്തെത്തിക്കും. സംസ്ഥാനത്തെ ഒരു സ്കൂളിനും ഇതു നടപ്പാക്കാനാകില്ല. ഇത്രയും തുക അഡ്വാൻസായി കണ്ടെത്തുക പ്രായോഗികമല്ലെന്നു സ്കൂൾ അധികൃതർ പറയുന്നു. കുട്ടികളിൽ നിന്നും ഇത്രയും തുക മുൻകൂറായി വാങ്ങുകയെന്നതും അസാധ്യമാണ്.

നിലവിൽ സ്കൂൾ ബസുള്ളവർ ഈടാക്കുന്നത് ഒരു കുട്ടിയിൽനിന്നും 550 രൂപയാണ് (അതായത് ദിവസം 20 - 25 രൂപ). ബോണ്ടു സർവീസിന്‍റെ നിരക്കനുസരിച്ച് ഒരു കുട്ടി ഒരു ദിവസം 200 രൂപ യാത്രാക്കൂലി നൽകേണ്ടിവരും.

ബോണ്ട ുസർവീസ് സ്വപ്നം കണ്ട ിരുന്ന സർക്കാർ സ്കൂളുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്രയും പ്രതിസന്ധിയായേക്കും. സ്വകാര്യ ബസുകളെ ആശ്രയിച്ച് സ്കൂളുകളിൽ എത്തിയിരുന്നവരാണ് പ്രധാനമായും പ്രസിസന്ധിയിലാകുന്നത്.

കെ.എസ്. ഫ്രാൻസിസ്