തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്നു തത്കാലത്തേയ്ക്കു നിർത്തിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാരിന്റെ വീഴ്ച വിഷയമാക്കാനാണു പ്രതിപക്ഷ നീക്കം.
പ്രകൃതിദുരന്തം മൂലം ഉറ്റവരെയും വീടും ജീവനോപാധിയും നഷ്ടമായി ദുരിതാശ്വാസ ക്യാന്പുകളിലായ നൂറുകണക്കിനു പേർക്കു സമയബന്ധിതമായി ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണു പ്രതിപക്ഷ വാദം. മുൻകാലങ്ങളിൽ ഇത്തരക്കാർക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകിയിരുന്നെങ്കിലും ഇക്കുറി അതുണ്ടായില്ല.
കഴിഞ്ഞ 20, 21 തീയതികളിൽ നിയമസഭ പരിഗണിക്കേണ്ടിയിരുന്ന ബില്ലുകൾ അടുത്ത 28,29 തീയതികളിൽ ചർച്ചയ്ക്കെടുക്കാനാണ് കാര്യോപദേശക സമിതി ശിപാർശ.
ഡൽഹിയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നു വൈകുന്നേരത്തോടെ മടങ്ങിയെത്തും.
നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും
11:45 PM Oct 23, 2021 | Deepika.com