പറവൂര്‍: പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകനാണ് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുകയാണെന്നും പദവിക്ക് നിരക്കാത്ത വര്‍ത്തമാനമാണ് പറയുന്നതെന്നുമുള്ള വിജയരാഘവന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സതീശൻ.
കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താത്തതിനെയാണ് വിമര്‍ശിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിലെ ദുരന്തത്തെക്കുറിച്ചു നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉരുള്‍പൊട്ടി അഞ്ച് മണിക്കൂറിനു ശേഷമാണ് മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്.
ഈ സമയത്തിനുള്ളില്‍ നിരവധിപ്പേരെ അപകടത്തില്‍നിന്നു രക്ഷിക്കാമായിരുന്നു. കൊക്കയാറില്‍ ഉരുള്‍പൊട്ടലുണ്ടായ ആദ്യദിവസം ജനപ്രതിനിധികള്‍ മാത്രമാണ് എത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് രണ്ടാം ദിവസമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടും. അത് ഇനിയും തുടരുമെന്നും സതീശന് പറഞ്ഞു.
വിജയരാഘവന് ആസ്ഥാന വിദൂഷകന്: പ്രതിപക്ഷ നേതാവ്
12:12 AM Oct 23, 2021 | Deepika.com