ഹരിപ്പാട്: മഴക്കെടുതിയിൽ കന്നുകാലി നഷ്ടപ്പെട്ട ക്ഷീരകർഷകർക്കു കന്നുകാലി ഒന്നിന് മുപ്പതിനായിരംരൂപ വീതം സഹായം നൽകുമെന്ന് മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ദുരിതാശ്വാസക്യാന്പുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കന്നുകുട്ടിക്കു പതിനായിരവും ആട്, പന്നി എന്നിവയ്ക്കു മൂവായിരം രൂപ വീതവും നഷ്ടപരിഹാരം നൽകും. ദുരിതാശ്വാസ ക്യാന്പുകളിൽ കെട്ടിയിട്ടിരിക്കുന്ന കന്നുകാലികൾക്കു മിൽമയുടെ സഹായത്തോടെ തീറ്റ ലഭ്യമാക്കും.
പശുവൊന്നിന് ദിവസവും 70 രൂപയുടെ കാലിത്തീറ്റയും സൗജന്യമായി നൽകും ഇൻഷ്വർ ചെയ്ത കന്നുകാലികളുടെ ഇൻഷ്വർ തുക ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് 30,000 രൂപ വീതം നല്കുമെന്ന് മന്ത്രി
12:12 AM Oct 23, 2021 | Deepika.com