കൊച്ചി: സംസ്ഥാനത്തെ മദ്യവില്പനശാലകൾ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന വാക്ക്-ഇന്‍ ഷോപ്പുകളാക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും ബിവറേജസ് കോര്‍പറേഷന്റെയും വിശദീകരണം ജസ്റ്റീസ് ദേവന് രാമചന്ദ്രന് തേടി.
ബെവ്കോ ഔട്ട്ലെറ്റുകളില് മതിയായ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് തൃശൂരിലെ മൈ ഹിന്ദുസ്ഥാന്‍ പെയിന്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ നല്കിയ കോടതയിലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി നവംബര്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും.
ക്യൂ നിന്നു മദ്യം വാങ്ങുന്ന സ്ഥിതി മാറണം. ആയിരങ്ങള്‍ ചെലവിടാന്‍ കഴിയുന്നവരാണ് മദ്യം വാങ്ങാന്‍ വരുന്നത്. സംവരണമോ സബ്സിഡിയോ ഒന്നും ആവശ്യപ്പെടുന്നില്ല. മറ്റു ഷോപ്പുകളിലെന്നപോലെ കയറിച്ചെന്ന് മദ്യം വാങ്ങി മടങ്ങാന്‍ കഴിയണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
മദ്യവില്പനശാലകള് വാക്ക്-ഇന്‍ ഷോപ്പുകളാക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി
01:05 AM Oct 22, 2021 | Deepika.com