പി.വി. അൻവർ നിയമസഭയിലെത്തി

01:39 AM Oct 21, 2021 | Deepika.com
തിരുവനന്തപുരം: നിയമസഭയിലെ അസാനിധ്യത്തിലൂടെ വലിയ ചർച്ചയായിരുന്ന നിലന്പൂർ എംഎൽഎ പി.വി അൻവർ ഏറെ ദിവസങ്ങൾക്കുശേഷം ഇന്നലെ സഭയിലെത്തി. ഈ സഭാ സമ്മേളനത്തിൽ ആദ്യമായാണ് അൻവർ സഭയിലെത്തിയത്. 15-ാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളിലായി ആകെ അഞ്ചുദിവസമായിരുന്നു അൻവർ സഭയിൽ ഹാജരായിരുന്നത്. ഖനന ബിസിനസുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലായിരുന്നു എന്നാണ് അൻവറിന്‍റെ വിശദീകരണം.

ഇന്നലെ രാവിലെ 8.45ന് സഭയിലെത്തിയ അൻവർ ഭരണ- പ്രതിപക്ഷ അംഗങ്ങളുമായി സൗഹൃദം പങ്കിട്ടു. തുടർച്ചയായി 60 ദിവസം സഭാസമ്മേളനത്തിൽ അനധികൃതമായി ഹാജരാകാതിരുന്നാൽ ആ അംഗത്തിന്‍റെ സീറ്റ് ഒഴിവ് വന്നതായി കണക്കാക്കാമെന്നാണ് ഭരണഘടനയുടെ 190 (4) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ സഭയുടെ അനുമതിയോടെ അംഗത്തിന് അവധിയെടുക്കാനാകും.