ജലവൈദ്യുതി ഉത്പാദനം കൂട്ടണമെന്ന് കേന്ദ്രം; പ്രതിസന്ധി തുടരും

01:09 AM Oct 16, 2021 | Deepika.com
തിരുവനന്തപുരം: കൽക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കേരളം ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം കൂട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

നിലവിലെ വൈദ്യുതി പ്രതിസന്ധി ഈ മാസം അവസാനത്തോടെ മാത്രമേ തീരുകയുള്ളൂ. അതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്ന് നോണ്‍ പീക്ക് സമയത്ത് വൈദ്യുതി ഉത്പാദിപ്പിച്ച് കേന്ദ്ര പൂളിലേക്കു നൽകണമെന്ന് കത്തിൽ പറയുന്നു.

വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അറ്റകുറ്റപ്പണിക്കായി ഉത്പാദനം നിർത്തിവയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ഉത്പാദനം കൂട്ടി

ഉത്പാദനം വർധിപ്പിക്കണമെന്ന നിർദേശമെത്തിയതോടെ സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിൽനിന്നുള്ള ഉത്പാദനം 31 മെഗാ യൂണിറ്റായി ഉയർത്തി. ഇടുക്കി അണക്കെട്ടിൽ മാത്രം എട്ട് മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

69.522 ദശലക്ഷം യൂണിറ്റാണ് ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇതിൽ 33.266 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 36.255 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് എത്തിച്ചു.

ഇടുക്കിയിൽ ഇന്നലെ 2390 അടിയായി ജലനിരപ്പ് ഉയർന്നു. അഞ്ച് അടികൂടി നിറഞ്ഞാൽ അണക്കെട്ട് തുറക്കേണ്ടിവരും. അതിനാൽ കൂടുതൽ വൈദ്യുതി ഉത്പാദനം നടത്താനാകും വൈദ്യുതി ബോർഡ് ശ്രമിക്കുക.