തിരുവനന്തപുരം: ഐടി, ഐടി അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്കുള്ള ക്ഷേമപെൻഷൻ പദ്ധതി നിലവിൽ വന്നു. പത്തു വർഷം തുടർച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിനു ശേഷം 3,000 രൂപ പെൻഷൻ ലഭിക്കും.
ശാരീരികാവശതകളെത്തുടർന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവർഷമായി മാറിനിൽക്കുന്നവർക്കും പെൻഷന് അർഹതയുണ്ടാവും. ഓരോ വർഷവും 50 രൂപ വീതം പെൻഷൻ വർധന ലഭിക്കും.
ഒന്നര ലക്ഷം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയിൽ ഈ മേഖലയിലെ 1,15,452 തൊഴിലാളികളും 2682 സംരംഭകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഐടി ഹാർഡ് വെയർ ഉത്പാദനം 10,000 കോടി രൂപയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ ഇത് 2500 കോടി രൂപയാണ്. സ്വകാര്യ ഐടി പാർക്കുകളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി തൊഴിലാളികൾക്ക് 3,000 രൂപ പെൻഷൻ
10:52 PM Sep 25, 2021 | Deepika.com