രാത്രിഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്കു നേരേ ആക്രമണം

12:38 AM Sep 22, 2021 | Deepika.com
കായംകുളം: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർധ രാത്രിയോടെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കുതറിയോടിയ യുവതിയെ ഹെൽമെറ്റിന് അടിച്ചുവീഴ്ത്തി.

പരിക്കേറ്റ യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമ മണ്‍സിലിൽ സുബിനയ്ക്കാണ്(27) പരിക്കേറ്റത്. ഇന്നലെ രാത്രി 11.50 ന് തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിൽ പല്ലന ഹൈസ്കൂൾ ജംഗ്ഷന് വടക്കു ഭാഗത്തായിരുന്നു സംഭവം.പട്രോളിംഗിനിറങ്ങിയ പോലീസ് സംഘത്തെ കണ്ട് അക്രമിസംഘം രക്ഷപ്പെട്ടതിനാലാണ് സുബിനയ്ക്ക് രക്ഷപ്പെടാനായത്. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് 17കിലോമീറ്റർ അകലെയുള്ള പാനൂർക്കരയിലെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽനിന്ന് തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിൽ പ്രവേശിച്ച സുബിനയെ ബൈക്കിൽ രണ്ട ുപേർ പിന്തുടർന്നു. പല്ലന ഹൈസ്കൂൾ ജംഗ്ഷന് വടക്കു ഭാഗത്ത് എത്തിയപ്പോൾ അക്രമിസംഘം മുന്നിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയശേഷം സുബിനയുടെ സ്കൂട്ടർ തടയാൻ ശ്രമിച്ചു.

ഇതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മാലയുണ്ടോ യെന്ന് സുബിനയോട് അക്രമിസംഘം ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ബൈക്കിൽ കയറ്റാനും അക്രമിസംഘം ശ്രമിച്ചു. കുതറിയോടിയ യുവതി സമീപത്തെ വീടിനടുത്തേക്ക് ഓടിപ്പോയി. ഈ സമയം തൃക്കുന്നപ്പുഴയിൽനിന്ന് വന്ന പട്രോളിംഗ് വാഹനത്തിന്‍റെ വെളിച്ചം കണ്ട അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

അതേസമയം, പോലീസിന്‍റെ കണ്‍മുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് സുബിനയുടെ ഭർത്താവ് നവാസ് ആരോപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന ഭാര്യയോട് സ്റ്റേഷനിൽ ചെന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ടുവെന്നും നവാസ് പറഞ്ഞു. പോലീസിന് വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തല എംഎൽഎയും ആരോപിച്ചു. ഇക്കാര്യത്തിൽ ഡിജിപിക്കു പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.