ആറു മാസത്തിനുള്ളിൽ അഞ്ചു മുഖ്യമന്ത്രിമാർക്ക് മാറ്റം

12:46 AM Sep 21, 2021 | Deepika.com
ന്യൂഡൽഹി: പഞ്ചാബിലെ മുഖ്യമന്ത്രി മാറ്റത്തോടെ ആറു മാസത്തിനുള്ളിൽ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ മാറി. ഉത്തരാഖണ്ഡ്, ആസാം, കർണാടക, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാർച്ച് മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ളവർ കാലാവധി തീരും മുൻപായി അധികാരമൊഴിഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി 2017ൽ സ്ഥാനമേറ്റ ത്രിവേന്ദ്ര സിംഗ് റാവത്ത് നാലു വർഷം തികയുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അധികാരമൊഴിഞ്ഞത്. ത്രിവേന്ദ്ര സിംഗ് റാവത്തിനുശേഷം ഉത്തരാഖണ്ഡ് ലോക്സഭംഗമായ തിരാത് സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടെങ്കിലും നാലു മാസങ്ങൾക്കുശേഷം ഇദ്ദേഹവും മുഖ്യമന്ത്രിസ്ഥാനം രാജിവ ച്ചു. തിരാത് സിംഗിന് പകരം പുഷ്കർ സിംഗ് ധാമി ജൂലൈയിൽ മുഖ്യമന്ത്രിയായി.

അടുത്ത വർഷം മാർച്ച് മാസത്തിൽ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരെഞ്ഞെടുപ്പിന് ആവശ്യപ്പെടില്ല എന്ന കാരണത്താലാകാം ഇത്തരത്തിലൊരു നിയമനം എന്ന് സംശയങ്ങളുണ്ട്.

ആസാം മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാൾ കാലാവധി പൂർത്തിയാക്കിയിരുന്നെങ്കിലും കേന്ദ്രമന്ത്രിയായി നിയമിതനായതോടെ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിന് മുൻപായി ഹിമാന്ത് ബിശ്വ ശർമക്ക് അധികാരമൊഴിഞ്ഞു നൽകി. നിയമസഭ തെരെഞ്ഞെടുപ്പിനു ശേഷം ആസാമിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നതോടെ ഹിമാന്ത് ബിശ്വ ശർമ വീണ്ടും മുഖ്യമന്തിയായി.

കർണാടകയിൽ മുഖ്യമന്ത്രിയായി മൂന്നാമതും സ്ഥാനമേറ്റ ബി.എസ്. യദിയൂരപ്പ രണ്ടു വർഷത്തിനു ശേഷം 2021 ജൂലൈയിൽ രാജിവച്ചു. പകരം ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി.

ഗുജറാത്ത് മുഖ്യമന്ത്രിയായി 2016ൽ അധികാരമേറ്റ വിജയ് രൂപാനി കാലാവധി പൂർത്തിയാക്കുന്നതിന് 14 മാസങ്ങൾ ബാക്കി നിൽക്കവെയാണ് ഭൂപേന്ദ്ര ഭായി പട്ടേലിന് അധികാരം കൈമാറുന്നത്. ഇതുവരെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടിരുന്നത്.

ഇപ്പോൾ വളരെ അപ്രതീക്ഷിതമായി കോണ്‍ഗ്രസും അവരുടെ മുഖ്യമന്ത്രിയെ കാലാവധി തികയുന്നതിനു മുൻപ് നീക്കം ചെയ്തിരിക്കുകയാണ്. അടുത്ത വർഷം അവസാനിക്കേണ്ടിയിരുന്ന പഞ്ചാബ് സർക്കാരിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജിവച്ചിരുന്നു. പകരം ചരണ്‍ജിത് ചന്നി ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സാധാരണയായി തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്വന്തമാക്കി അധികാരത്തിലേറുന്ന പാർട്ടിയുടെ മുഖ്യമന്ത്രി കാലാവധി പൂർത്തിയാകും മുൻപ് അധികാരമൊഴിയുന്നത് വിരളമാണ്. സിക്കിം ജനാധിപത്യ മുന്നണിയുടെ നേതാവായിരുന്ന പവൻ കുമാർ ചംലിംഗ് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്.

1994 മുതൽ തുടർച്ചയായ 25 വർഷം ഇദ്ദേഹം സിക്കിം മുഖ്യമന്ത്രിയായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി 1977ൽ അധികാരത്തിലേറിയ ജ്യോതിബസു തുടർച്ചയായ 23 വർഷങ്ങൾ മുഖ്യമന്ത്രിയായിരുന്നു. ഒഡീഷയിൽ നവീൻ പട്നായിക്, ത്രിപുരയിലെ മാണിക് സർക്കാർ തുടങ്ങി ഗുജറാത്തിൽ മോദി വരെ ഇതിനുദാഹരണങ്ങളാണ്.