കൊച്ചി: ചന്ദ്രിക പത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു.
സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കലാണ് നടന്നതെന്നും ചോദ്യം ചെയ്യലല്ലെന്നും ഇഡിയെ കാര്യങ്ങള്‍ ബോധിപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി പിന്നീടു പറഞ്ഞു. കേസ് രാഷ്ട്രീയഗൂഢാലോചനയാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില രേഖകൾ കുഞ്ഞാലിക്കുട്ടി ഇഡിക്കു കൈമാറി. ചന്ദ്രികയുടെ ഫിനാന്‍സ് മാനേജര്‍ സമീര്‍ ഇന്നലെ രാവിലെ ഇഡി ഓഫീസിലെത്തി പണമിടപാട് രേഖകള്‍ കൈമാറിയിരുന്നു. ചന്ദ്രികയുടെ വരിസംഖ്യയായും പരസ്യത്തിന്റെ തുകയായും ലഭിച്ച പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ബാങ്കില്‍ ചന്ദ്രികയുടെ പേരില്‍ പത്തു കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇത് കള്ളപ്പണമാണെന്നു ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ്ബാബുവാണ് ഇഡിക്ക് പരാതി നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യംചെയ്ത ു
12:49 AM Sep 17, 2021 | Deepika.com