കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
കാസർഗോഡ് ഗസ്റ്റ് ഹൗസിലാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഒന്നേകാൽ മണിക്കൂറോളം ചോദ്യം ചെയ്തത്. സുന്ദരയെ തനിക്കു പരിചയമില്ലെന്നും, സ്ഥാനാർഥിത്വം പിൻവലിക്കാൻ സുന്ദര ഒപ്പിട്ടു നൽകിയെന്നു പറയുന്ന താളിപ്പടുപ്പിലെ ഹോട്ടലിൽ താൻ താമസിച്ചിട്ടില്ലെന്നും, സംഭവദിവസം താൻ കാസർഗോഡ് ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ മൊഴി നല്കി.
അതേസമയം, കൊടകരയിലെയും ബത്തേരിയിലെയും മഞ്ചേശ്വരത്തേതുമുള്പ്പെടെയുള്ള കേസുകള്‍ സിപിഎമ്മിന്റെ സ്ഥാപിതതാത്പര്യങ്ങള് മുന്‍നിര്‍ത്തി രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയവയാണെന്ന് സുരേന്ദ്രന് മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിയമവ്യവസ്ഥയോട് ബഹുമാനമുള്ളതുകൊണ്ട് കേസ് നടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പു കോഴ; കെ. സുരേന്ദ്രനെ ചോദ്യംചെയ്തു
12:49 AM Sep 17, 2021 | Deepika.com