സമാന്തര എക്‌സ്‌ചേഞ്ച് നയതന്ത്ര സ്വര്‍ണക്കടത്തിനും ഉപയോഗിച്ചു

12:14 AM Aug 05, 2021 | Deepika.com
കോഴിക്കോട്: സംസ്ഥാനത്ത് രാഷ്‌ട്രീയകോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നിലുള്ള സംഘം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം.

നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം കൈപ്പറ്റിയ കോഴിക്കോട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍, അന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിക്കാനുള്ള സാധ്യതയെ കുറിച്ച് കസ്റ്റംസ് അന്വേഷിച്ചിരുന്നില്ല. അടുത്തിടെ കോഴിക്കോട്ട് എക്‌സ്‌ചേഞ്ച് പിടികൂടിയതിനു ശേഷമാണ് നയതന്ത്ര കേസിലുള്‍പ്പെട്ടവരും ഇത് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കസ്റ്റംസ് സംശയിക്കുന്നത്. ഇതോടെ നയതന്ത്ര കേസിലുള്‍പ്പെടെ കസ്റ്റംസിന്‍റെ അന്വേഷണത്തിലുള്ള മുഴുവന്‍ സ്വര്‍ണക്കടത്തു കേസിലും ഇത്തരത്തിലുള്ള എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കസ്റ്റംസ് തീരുമാനിച്ചു.

നയതന്ത്ര സ്വര്‍ണക്കടത്തില്‍ പങ്കുള്ള കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ളയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മണിപ്പുര്‍ ബന്ധം കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ സിംകാര്‍ഡ് ഉപയോഗിച്ചതാണെന്ന് കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഇതല്ലെന്ന് വ്യക്തമായി. എന്നാൽ, സിമ്മിനെകുറിച്ചു കൂടുതല്‍ അന്വേഷിക്കാനും കസ്റ്റംസിന് സാധിച്ചില്ല. അതിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെ ഇയാളുടെ വീട്ടില്‍ പരിശോധനയും നടത്തി. എന്നാല്‍, ഫോണ്‍ കോള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയില്ല. അനധികൃതമായുള്ള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ച് ഇയാളും വിവരങ്ങള്‍ നല്‍കിയില്ല. തുടര്‍ന്ന് മണിപ്പൂരില്‍ നിന്നുള്ളയാളുടെ പേരിലുള്ള സിം ഉപയോഗിച്ചത് കോടതിയിലും കസ്റ്റംസ് അറിയിച്ചു. ഇയാളുടെ അയല്‍വാസിയും ബന്ധുവും കേസില്‍ പ്രതിയായിരുന്നു. നയതന്ത്ര ബാഗേജ്‌വഴി കൊണ്ടുവന്ന സ്വര്‍ണം വാങ്ങിയതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍‌.

സ്വര്‍ണക്കടത്തുസംഘവും ഹവാല സംഘവും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലുള്‍പ്പെടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു ബന്ധമുണ്ടായിരുന്നു. കൂടാതെ, കൊടുവള്ളിയിലെ പല സ്വര്‍ണക്കടത്തുകാരും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്നതായുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

കെ. ഷിന്‍റുലാല്‍