സുപ്രീംകോടതിയിൽ പോയത് ന്യൂനപക്ഷ വിഷയത്തിൽ അധികാരം നിലനിർത്താൻ

12:13 AM Aug 05, 2021 | Deepika.com
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ അധികാരം നിലനിർത്തുന്നതിനാണ് സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശകളിലേതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ എന്നും മുന്നിൽ തന്നെയാണ്. എന്നാൽ ഈ പ്രശ്നം ഇപ്പോൾ ഉയർത്തുന്നതിന് പിന്നിലെ കാരണം ഗൗരവമായി പരിശോധിക്കണം. ഒരു പരാതിക്കും ഇടനൽകാതെയാണ് ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.