ന്യൂനപക്ഷ സ്കോളർ‌ഷിപ്പ്: ആശങ്കയില്ലെന്ന് ലെയ്റ്റി കൗൺ‌സിൽ

11:31 PM Aug 04, 2021 | Deepika.com
കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ വിവേചനം പാടില്ലെന്നും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ ക്രൈസ്തവ സമുദായത്തിന് ആശങ്കയില്ലെന്നും ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും ക്രൈസ്തവർക്ക് പൂർണവിശ്വാസമുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.

ഭരണഘടന നൽകുന്ന അവകാശങ്ങളെ അട്ടിമറിച്ചാൽ തുടർന്നും ചോദ്യംചെയ്യും. ഭരണഘടന തിരുത്തപ്പെട്ടാൽ മാത്രമേ ന്യൂനപക്ഷ സ്കോളർഷിപ്പിലെ വിവേചനത്തിനെതിരെയുള്ള ഹൈക്കോടതി വിധി അസ്ഥിരമാകുകയുള്ളൂ. സുപ്രീം കോടതിയിൽ കേസ് എത്തുന്നതോടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സന്പൂര്‍ണ അഴിച്ചുപണി നടത്താൻ കേന്ദ്രത്തിന് അവസരം ലഭിക്കും.

ജാതിസംവരണം കേരളത്തിൽ മതസംവരണമായി മാറിയിരിക്കുന്നത് വരുംദിവസങ്ങളിൽ ചോദ്യംചെയ്യപ്പെടുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.