കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റല്‍ ഡോക്ടർ മാനസയെ വെടിവച്ചു കൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി അന്വേഷണ സംഘം ബിഹാറിലേക്കു പുറപ്പെട്ടു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു ബിഹാറിലേക്കു പോയത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു മരിച്ച രാഖില്‍ ലൈസന്‍സില്ലാത്ത തോക്ക് വാങ്ങിയത് ബിഹാറില്നിന്നാണെന്നു കണ്ടെത്തിയിരുന്നു.
ആഴ്ചകള്‍ക്കുമുമ്പ് സുഹൃത്തിനൊപ്പം രാഖില്‍ ബിഹാറില്‍ പോയിരുന്നുവെന്നു സൈബര്‍ സെല്ലും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം അവർ അവിടെ തങ്ങിയതായാണ് വിവരം. ഇക്കാര്യങ്ങളിലെല്ലാം അന്വേഷസംഘം വ്യക്തത വരുത്തും.
രാഖിൽ തോക്ക് വാങ്ങിയെന്നു കരുതുന്ന പ്രദേശത്തും സംഘം എത്തും. അന്വേഷണ സഹായത്തിനായി ബിഹാര്‍ പോലീസ് മേധാവിയുമായി കേരള പോലീസ് ആശയ വിനിമയം നടത്തിയിട്ടുണ്ട്.
കോതമംഗലം കൊലപാതകം; തോക്കിന്റെ ഉറവിടം തേടി പോലീസ് ബിഹാറിലേക്കു പുറപ്പെട്ടു
12:43 AM Aug 03, 2021 | Deepika.com