മേലാറ്റൂർ: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ശാരീരിക അവശതയിൽ കഴിയുന്ന പ്രഫ. പാലക്കീഴ് നാരായണന്റെ വീട്ടിൽ അക്കാദമി ഭാരവാഹികൾ നേരിട്ടെത്തി സമ്മാനിച്ചു. ഇന്നല വൈകുന്നേരം നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ 30,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം കൈമാറി.
നൂറു ശതമാനം അർപ്പണ ബോധത്തോടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വേണ്ടി പ്രവർത്തിച്ച പാലക്കീഴിന് ഈ ആദരവ് നൽകുന്നതിൽ ഏറെ അഭിമാനവും സന്തോഷമുണ്ടെന്നു വൈശാഖൻ പറഞ്ഞു.
സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, പ്രഫ. എം.എം. നാരായണൻ, സാഹിത്യകാരൻ അശോകൻ ചരുവിൽ, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി വേണു പാലൂർ, ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ, പാലക്കീഴ് പരമേശ്വരൻ, പാലക്കീഴിന്റെ ഭാര്യ പി.എം. സാവിത്രി എന്നിവർ പങ്കെടുത്തു.
സാഹിത്യ അക്കാദമി പുരസ്കാരം പ്രഫ. പാലക്കീഴിനു സമ്മാനിച്ചു
01:32 AM Aug 02, 2021 | Deepika.com