തൃശൂർ: ദീപിക തൃശൂർ ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ ഫ്രാങ്കോ ലൂയിസ് വിരമിച്ചു. 35 വർഷം നീണ്ട പത്രപ്രവർത്തനത്തിന്റെ 29 വർഷത്തെ സേവനം ദീപികയിലായിരുന്നു.
അനേകം ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകനാണ്.
കുട്ടികളെക്കുറിച്ചുള്ള ലേഖന പരമ്പരയ്ക്ക് യൂണിസെഫ് പുരസ്കാരം, കാവുമ്പായി മെമ്മോറിയൽ അവാർഡ്, മികച്ച പത്ര രൂപകല്പനയ്ക്കുള്ള സ്വദേശാഭിമാനി പുരസ്കാരം, പുഴങ്കര ബാലനാരായണൻ സ്മാരക അവാർഡ്, പ്ലാറ്റൂണ്‍ അവാർഡ് എന്നിവ ലഭിച്ചു. ഈ വർഷം ദയ മീഡിയ ഫെലോഷിപ്പിന് അർഹനായി. ആറുവർഷം കേരള കൗമുദി തൃശൂർ ബ്യൂറോ ചീഫായും യൂണിറ്റ് ചീഫായും പ്രവർത്തിച്ചു.
തൃശൂർ പ്രസ് ക്ലബിന്റെ പ്രസിഡന്റായും സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. തൃശൂർ അതിരൂപത മീഡിയാ കമ്മീഷൻ അംഗമാണ്.
കൊട്ടേക്കാട് നീലങ്കാവിൽ പരേതരായ ലൂയിസ്-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ ഷാജി പുന്നംപറമ്പ് നീലങ്കാവിൽ ഒൗസേഫ് - തങ്കമ്മ ദമ്പതികളുടെ മകൾ. മക്കൾ: സുനു (ന്യൂ ഇന്ത്യ അഷ്വറൻസ്, വളാഞ്ചേരി), മനു (സൗത്ത് ഇന്ത്യൻ ബാങ്ക്, കോൽക്കത്ത). മരുമകൻ: വിനു മാത്യു (എക്സിക്യൂട്ടീവ് എൻജിനിയർ, ഒഎൻജിസി).
ഫ്രാങ്കോ ലൂയിസ് വിരമിച്ചു
12:34 AM Aug 01, 2021 | Deepika.com