തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ പ്രതിയായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നാലിന് യുഡിഎഫ് നിയോജകമണ്ഡലം തലത്തിൽ സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
വിചാരണ നേരിടുന്ന ശിവൻകുട്ടി രാജിവയ്ക്കേണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് ലാവ്ലിൻ കേസിൽ സമാന സാഹചര്യം ഉണ്ടാകുമെന്നു കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണ്. കോടതി പരാമർശങ്ങളുടെ പേരിലും എഫ്ഐആർ ഇട്ടതിന്റെ പേരിലും മന്ത്രിമാർ രാജിവച്ച് ധാർമികമൂല്യം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ സംസ്കാരമാണു കേരളത്തിന്റെ ത്.
മരംമുറിക്കേസിന്റെ അന്വേഷണത്തിൽ സർക്കാർ നിഷ്ക്രിയത്വം തുടരുകയാണ്. ഉത്തരവിന് അനുവാദം നൽകിയ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കപ്പെടുന്നില്ലെന്നും ഹസൻ പറഞ്ഞു. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം ഉന്നതർക്ക് പങ്കുണ്ട്. ഈ പണാപഹരണം ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ പ്രതികളെ പിടികൂടാനാകില്ല. അതുകൊണ്ട് സിബിഐ അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നാലിന് യുഡിഎഫ് ധർണ
12:34 AM Aug 01, 2021 | Deepika.com