കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. വിചാരണയ്ക്ക് തുടര്‍ച്ചയായി വരാതിരുന്നതിനാലാണ് കളമശേരിയിലെ വീട്ടില്‍നിന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ പത്താം പ്രതിയായ വിഷ്ണുവിനെ പോലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ജയിലില്‍ വച്ച് ഒന്നാം പ്രതി സുനില്‍ കുമാറിനുവേണ്ടി നടൻ ദിലീപിനുള്ള കത്ത് എഴുതി നല്‍കിയത് വിഷ്ണു ആയിരുന്നു. ഈ കത്താണ് ഗൂഢാലോചന കേസില്‍ അന്വേഷണം ദിലീപിലേക്ക് എത്തിച്ചത്.
കേസിലെ പ്രധാന സാക്ഷിയായ വിഷ്ണു തുടര്‍ച്ചയായി വരാത്തതിനാല്‍ വിചാരണ നീളുകയാണ്. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് വിചാരണ അടുത്ത മാസം പൂര്‍ത്തിയാക്കണം. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വിചാരണക്കോടതി എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്തു
01:32 AM Jul 31, 2021 | Deepika.com