കോട്ടയം: ചിരട്ടപ്പാലിന് (കപ്പ് ലന്പ് റബർ) നിലവാരമാനദണ്ഡം നിശ്ചയിച്ച് ഇറക്കുമതിക്ക് അനുമതി നേടാനുള്ള റബർ വ്യവസായികളുടെ നീക്കം അനുവദിക്കരുതെന്നു തോമസ് ചാഴികാടൻ എംപി പ്രധാന മന്ത്രിയോടും കേന്ദ്ര വാണിജ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
ഷീറ്റ് റബറിന് 165 രൂപവരെ ലഭിക്കുന്ന സാഹചര്യത്തിൽ 50 രൂപ വിലക്ക് കപ്പ് ലന്പ് റബർ ഇറക്കുമതി ചെയ്താൽ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ റബർ കർഷകർ പ്രതിസന്ധിയിലാകും. റീപ്ലാന്േറഷൻ സബ്സിഡി നിർത്തലാക്കിയതിലൂടെയും റബറിന്റെ ഇറക്കുമതി ചുങ്കം ഉയർത്താത്തതുമൂലവും ഇപ്പോൾതന്നെ റബർ കർഷകർ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കപ്പ് ലന്പ് റബറിനു നിലവാര മാനദണ്ഡം നിശ്ചയിച്ച് ഇറക്കുമതിക്കു അനുമതി കൊടുക്കുന്നതു റബർ കൃഷിയെ തകർക്കും.
റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാന്പത്തിക വർഷം കേന്ദ്രം അനുവദിച്ച 190 കോടി രൂപ ബോർഡിന്റെ ജീവനക്കാരുടെ ശന്പളം ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കുപോലും തികയുന്നില്ല. റബർ കർഷകർക്കു പ്രോത്സാഹനം നൽകുന്ന നയം സ്വീകരിക്കുന്നതിനു പകരം കേരളത്തിന്റെ സന്പത്ത് വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന റബർ മേഖലയെ തകർക്കുന്ന നടപടിയിൽനിന്നും കേന്ദ്രം പിന്മാറണമെന്നും തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു. ഈ ആവശ്യം പാർലമെന്ററിൽ റൂൾ 377 പ്രകാരം സബ്മിഷനിലൂടെ അവതരിപ്പിക്കുവാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും തോമസ് ചാഴികാടൻ പറഞ്ഞു.
ചിരട്ടപ്പാൽ ഇറക്കുമതി അനുവദിക്കരുത്: തോമസ് ചാഴികാടൻ എംപി
01:50 AM Jul 30, 2021 | Deepika.com