തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് നന്പി നാരായണൻ അട്ടിമറിച്ചു എന്ന് ആരോപിച്ചു സമർപ്പിച്ച ഹർജി കോടതി തള്ളി. നന്പി നാരായണനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയനായിരുന്നു ഹർജി സമർപ്പിച്ചത്.
നന്പി നാരായണനെതിരേ തെളിവുകളുണ്ടെങ്കിൽ അത് അന്വേഷണ ഏജൻസിക്കു മുന്പാകെ ഹാജരാക്കിയാൽ മതി എന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആർ. രേഖയുടേതാണ് ഉത്തരവ്.
ഹർജി നിയമപരമായി നിലനിൽക്കുകയില്ല എന്നാണ് സിബിഐ നിലപാട്. കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്ന് സിബിഐ അറിയിച്ചിരുന്നു. മുൻ പോലീസ് മേധാവി സിബി മാത്യുസ്, ഡിവൈഎസ്പി ജോഷ്വ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുന്പോഴാണ് ഇക്കാര്യം സിബിഐ കോടതിയെ അറിയിച്ചത്.
നന്പി നാരായണന് എതിരേ കേസ് രജിസ്റ്റർ ചെയ്യണം എന്ന ഹർജി തള്ളി
12:47 AM Jul 28, 2021 | Deepika.com