തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തിൽ എൻസിപിയിൽ നടപടി. പീഡന പരാതി നൽകിയ പെണ്‍കുട്ടിയുടെ പിതാവിനെയും മറ്റു മൂന്നു പേരെയും പാർട്ടിയിൽനിന്നു സസ്പെന്‍ഡ് ചെയ്തു.
പാർട്ടി നേതാവെന്ന നിലയിൽ വിഷയത്തിൽ ശശീന്ദ്രൻ ഇടപെട്ടതിൽ തെറ്റില്ല; എന്നാൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം ജാഗ്രത പാലിക്കണമായിരുന്നു; മേലിൽ ഇത്തരം വിഷയങ്ങളിൽ ഇടപെടരുതെന്നും ഇന്നലെ ചേർന്ന എൻസിപി ഭാരവാഹി യോഗത്തിൽ ശശീന്ദ്രനെ താക്കീതു ചെയ്തു. പീഡന പരാതി അന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാന സമിതി അംഗം പ്രദീപ്, എൻസിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, എൻവൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു തുടങ്ങിയവരെയാണ് സസ്പെൻഡ് ചെയ്തത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പത്മാകരൻ, ട്രേഡ് യൂണിയൻ നേതാവ് രാജീവ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരേയാണു പാർട്ടി നടപടി ഉണ്ടായത്.
ഫോണ്‍വിളി വിവാദം; പരാതിക്കാർക്കു സസ്പെൻഷൻ, മന്ത്രി ശശീന്ദ്രനു താക്കീത്
01:47 AM Jul 27, 2021 | Deepika.com