തിരുവനന്തപുരം: മുൻ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ സ്റ്റാഫിൽ നിയമിക്കാനുള്ള മന്ത്രി വീണാ ജോർജിന്റെ ശ്രമം പാർട്ടി ഇടപെട്ടുതടഞ്ഞു. മന്ത്രിയുടെ സുഹൃത്തുകൂടിയായ മാധ്യമപ്രവർത്തകയെ തന്റെ പിആർഒ ആയി നിയമിക്കുന്നതിനുള്ള മന്ത്രിയുടെ ശ്രമം പാർട്ടിക്കുള്ളിൽ ചർച്ചയായതിനെ തുടർന്നാണ് നടപടി.
ആർഎംപി ബന്ധമുള്ള സഹപ്രവർത്തകയ്ക്കെതിരേ പാർട്ടിക്കുള്ളിൽനിന്നു പരാതി ഉയർന്നിരുന്നു. പാർട്ടി കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പുകൂടി കണക്കിലെടുത്താണ് നടപടി. വീണാ ജോർജ് മന്ത്രിയായതിനെത്തുടർന്ന് പാർട്ടി സംസ്ഥാന സമിതി അംഗത്തെ സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചിരുന്നു. എന്നാൽ പിആർഒ നിയമനത്തിൽ ബന്ധപ്പട്ടവരുമായി ചർച്ച നടന്നില്ല. പാർട്ടി അറിയാതെ തീരുമാനം എടുക്കരുതെന്നാണ് നിർദേശം.
മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ നിയമിക്കാനുള്ള വീണാ ജോർജിന്റെ ശ്രമം പാർട്ടി തടഞ്ഞു
12:52 AM Jun 22, 2021 | Deepika.com