പ്രതിയെ പിടികൂടുന്നതിനിടയിൽ എസ്ഐക്ക് വെട്ടേറ്റു

01:25 AM Jun 20, 2021 | Deepika.com
മണിമല/ ഗാന്ധിനഗർ: വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിയിൽ വെട്ടേറ്റ് എസ്ഐക്കു പരിക്ക്. മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.ജി. വിദ്യാധരനാണ് (55) വെട്ടേറ്റത്. ഇന്നലെ രാവിലെ 6.30നു വെള്ളാവൂർ ചുവട്ടടിപ്പാറയിലാണ് സംഭവം.

നാലു മാസം മുന്പ് അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ തകിടപ്പുറത്ത് അജിൻ (26) സംഭവശേഷം ഒളിവിലായിരുന്നു. ഇയാൾ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ ഷാജിമോന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അതിരാവിലെ മണിമല കുളത്തുങ്കൽ അന്പലത്തിനു സമീപമുള്ള വീട്ടിലെത്തി. അജിനെ പിടികൂടി വീടിന് പുറത്തിറക്കിയപ്പോൾ ഇയാളുടെ പിതാവ് പ്രസാദ് (62) പിന്നിലൂടെ എത്തി എസ്ഐ ഇ.ജി. വിദ്യാധരന്‍റെ തലയ്ക്ക് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന പോലീസുകാർ പ്രസാദിനെ കീഴ്പ്പെടുത്തി. പ്രതികൾ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.

വിദ്യാധരന്‍റെ തലയോട്ടിക്കു പൊട്ടലും തലയ്ക്കുക്കുള്ളിൽ രക്തസ്രാവവും തോളെല്ലിനു വെട്ടും മുഖത്തു പരിക്കുകളുമുണ്ട്. തലയ്ക്കുള്ള പരിക്ക് ഗുരുതരമല്ലാത്തതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ ശസ്ത്രക്രിയ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.