തിരുവനന്തപുരം: മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്നു സർക്കാർ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തുറന്നു പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടൻ നൽകണം.
ജനങ്ങൾ സാന്പത്തികമായും മാനസികമായും പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ മദ്യശാലകൾ മാത്രം തുറന്നുകൊടുത്തത് അശാസ്ത്രീയമാണ്. കേരളത്തേക്കാൾ ടിപിആറും കോവിഡ് കേസുകളും ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ സാധാരണ ജനജീവിതത്തിലേക്കു മടങ്ങി. എന്നാൽ കേരളം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. പൊതുഗതാഗതം പരിമിതപ്പെടുത്തുന്നത് അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് സൗകര്യപൂർവം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടത്.
വാരാന്ത്യ ലോക്ഡൗണ്‍ പോലെയുള്ള, സാമാന്യ ബോധ്യത്തിനുനിരക്കാത്ത മാർഗങ്ങൾ സർക്കാർ പുനഃപരിശോധിക്കണം. വെള്ളിയാഴ്ചകളിൽ തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങൾ തുറക്കണമെന്നു കെ. സുധാകരൻ
12:34 AM Jun 19, 2021 | Deepika.com