ഒരേ തസ്തികയിലേക്കുള്ള നിയമനം: അവസരം നഷ്ടപ്പെട്ടെന്നാരോപിച്ച് ഹര്‍ജി

01:45 AM Jun 18, 2021 | Deepika.com
കൊച്ചി: മലയാളം സര്‍വകലാശാലയിലെ വിവിധ വിഷയങ്ങളിലെ ഒരേ തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കിയതിലൂടെ അവസരം നഷ്ടപ്പെട്ടെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

തൃക്കാക്കര സ്വദേശിനി ഡോ. കെ. റോഷ്നി യാണ് ഹർജി നല്കിയത്. മലയാളം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് വിഭാഗത്തിലെ അസി. പ്രഫസര്‍ നിയമനത്തിനുള്ള ലിസ്റ്റില്‍ ഒന്നാം റാങ്ക് ഹര്‍ജിക്കാരിക്കായിരുന്നു. എന്നാല്‍ വിവിധ വകുപ്പുകളിലെ അസി. പ്രഫസര്‍ തസ്തികകളെ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കിയതിലൂടെ ഈ ഒഴിവ് ഈഴവ - തിയ്യ വിഭാഗത്തിനു നല്‍കിയെന്നും തനിക്ക് അവസരം നഷ്ടമായെന്നുമാണ് ആരോപണം. സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ വിവിധ വകുപ്പുകളിലെ ഒരേ തസ്തികകളെ ഒറ്റ യൂണിറ്റായി പരിഗണിച്ചു സംവരണം നടപ്പാക്കരുതെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.