പാലാ: കേരളത്തിലെ മികച്ച ടെർഷ്യറി കെയർ ഹോസ്പിറ്റലായ മാർ സ്ലീവാ മെഡിസിറ്റി പാലാ ഇനി കൂടുതൽ ജനകീയമാകുന്നു. ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആശുപത്രിയിലെ പ്രക്രിയകൾ ലഭ്യമാക്കാൻ സഹായിക്കുന്ന പുതിയ ബ്ലോക്ക് ഇന്നലെ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു.
ഇൻഷുറൻസ്, പബ്ലിക് റിലേഷൻസ്, രോഗികളുടെ അഡ്മിഷൻ തുടങ്ങി നിരവധി ഡിപ്പാർട്ട്മെന്റുകളാണ് ഇവിടെ രോഗികൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി റിസപ്ഷനോടു ചേർന്നുള്ള ലൈറ്റ് വെൽ ഏരിയയിൽ ആണ് ഈ ഡിപ്പാർട്ട്മെന്റുകൾ ഇനിമുതൽ പ്രവർത്തിക്കുന്നത്. രോഗികൾക്ക് പരമാവധി സേവനം മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മുഖമുദ്രയാണെന്നും അതിന്റെ തുടർച്ചയാണ് ഇതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ ചടങ്ങിൽ പറഞ്ഞു.
അത്യാധുനിക ചികിത്സാസൗകര്യങ്ങളുള്ള മാർ സ്ലീവാ മെഡിസിറ്റി പാലായിൽ 40 ൽ പരം വിഭാഗങ്ങളിലായി 160 ലധികം ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നു. ത്രീടി എം ആർ ഐ, 128 സ്ലൈസ് സി ടി, 24 മണിക്കൂറും പ്രവർത്തനനിരതമായ എമർജൻസി ആൻഡ് റേഡിയോളജി വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തിയറ്ററുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാൻ സാധിക്കുന്നത് ജനങ്ങൾ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും സ്നേഹവും മൂലമാണെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റിയിൽ പുതിയ ബ്ലോക്ക് ആരംഭിച്ചു
01:17 AM Jun 15, 2021 | Deepika.com