തിരുവനന്തപുരം: ഓപ്പണ്‍ സർവകലാശാലയിൽ കോഴ്സുകൾ ഇനിയും ആരംഭിക്കാൻ കഴിയാത്ത സർക്കാർ അനാസ്ഥയ്ക്കെതിരേയുള്ള അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണകക്ഷി അംഗങ്ങളും തമ്മിൽ തർക്കവും വാഗ്വാദവും.
അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടയിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി സംസാരിക്കാൻ ശ്രമിച്ചു. ഇപ്പോൾ മന്ത്രിയല്ലല്ലോ, ഇപ്പോൾ വഴങ്ങുന്നില്ല എന്ന മറുപടി നൽകി. ഇതോടെ വി.ഡി. സതീശനെതിരേ എ.എൻ. ഷംസീർ രംഗത്തെത്തി. ഇതോടെ പ്രകോപിതനായ പ്രതിപക്ഷ നേതാവ്, സ്പീക്കറുടെ റോൾ ഷംസീർ എടുക്കേണ്ടതില്ലെന്നു പറഞ്ഞു. ഇതോടെ വീണ്ടും ഷംസീർ പ്രകോപിതനായപ്പോൾ, ഷംസീർ തനിക്കു ക്ലാസ് എടുക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു. സഭ നിയന്ത്രിക്കേണ്ടതു ഷംസീറാണോ അതോ സ്പീക്കറാണോ എന്നും ചോദിച്ചു.
സ്പീക്കറുടെ റോൾ വേണ്ടെന്നു ഷംസീറിനോടു സതീശൻ
01:38 AM Jun 11, 2021 | Deepika.com